ഡാളസ്: മലയാള സാഹിത്യലോകത്തിന് നികത്താനാവാത്ത നഷ്ടമാണ് പത്മശ്രീ പി. നാരായണക്കുറുപ്പിന്റെ വേർപാടെന്ന് എഎംഡബ്ല്യുഎ പ്രസിഡന്റ് എബി തോമസ് അനുശോചന സന്ദേശത്തിൽ രേഖപ്പെടുത്തി.
സാമൂഹികവും രാഷ്ട്രീയവുമായ തിന്മകൾക്കെതിരേ എഴുതി കൂട്ടിയ ധ്വനി കാവ്യങ്ങളായിരുന്നു പരേതൻ രചിച്ച കവിതകളിൽ ഏറെയും. മലയാള ഭാഷയുടെ ഗാംഭീര്യവും പുതുമയും ചേർത്ത അദ്ദേഹത്തിന്റെ രചനാശൈലി മലയാള കവിതയ്ക്ക് വേറിട്ടൊരു ഭാവം നൽകി.
മലയാള ഭാഷാ സ്നേഹികളുടെ മനസുകളിൽ എന്നെന്നും പ്രതിഫലിച്ചു കൊണ്ടിരിക്കുമെന്നും പരേതന്റെ കുടുബാംഗങ്ങളുടെയും ബന്ധുകളുടെയും ദു8ഖത്തിൽ പങ്കുചേരുന്നതായും അമേരിക്കൻ മലയാളി വെൽഫെയർ അസോസിയേഷൻ അറിയിച്ചു.